Cpi-M General Hospital Branch

  • Home
  • Cpi-M General Hospital Branch

Cpi-M General Hospital Branch political party

01/04/2020

കേരളത്തിൽ പടർന്നുപിടിക്കുന്ന മഹാമാരികൾക്കെതിരായ പ്രതിരോധപ്രവർത്തനങ്ങളിൽ കമ്യൂണിസ്റ്റ് പാർടിയുടെ രൂപീകരണകാലം മുതൽ തന്നെ പാർടി പ്രവർത്തകർ പങ്കെടുക്കുന്നുണ്ട്. പലയിടങ്ങളിലും കമ്യൂണിസ്റ്റ് പാർടി പ്രവർത്തകർ നടത്തിയ സന്നദ്ധ പ്രവർത്തനങ്ങൾ പാർടിയിലേക്ക് ആളുകളെ ആകർഷിച്ചിരുന്നു. ഇതിൽ പ്രധാനപ്പെട്ടതാണ് വസൂരി, കോളറക്കാലത്തെ പ്രവർത്തനങ്ങൾ.1940കളിൽ കോളറ വ്യാപനമുണ്ടായപ്പോൾ പലയിടങ്ങളിലും രോഗം ബാധിച്ചവരെ ബന്ധുക്കൾക്ക് പോലും ശുശ്രൂഷിക്കാൻ ഭയമായിരുന്നു. ഈ സാഹചര്യത്തിൽ രോഗികളുടെ വീടുകളിൽ കമ്യൂണിസ്റ്റുകാർ പോവുകയും അവരെ ശുശ്രൂഷിക്കുകയും ചെയ്തിരുന്നു. കോളറ രോഗി മരണപ്പെടുന്ന സാഹചര്യത്തിൽ സംസ്കാരമുൾപ്പെടെയുള്ള ചടങ്ങുകൾ നടത്തിയത് കമ്യൂണിസ്റ്റ് പാർടി പ്രവർത്തകരായിരുന്നു.

പാർടി പ്രവർത്തകർ ആരോഗ്യവകുപ്പ് നൽകുന്ന ഗുളിക കഴിച്ചശേഷം ഓരോ വീടും കയറിയിറങ്ങി ബോധവൽക്കരണം നടത്തും. രോഗികളുള്ള വീടുകൾ കയറി ശുശ്രൂഷിക്കും. കോളറ ദുർദേവത തരുന്നതാണെന്ന രീതിയിൽ അന്ന് പ്രചരണം നടന്നിരുന്നു. ഇതേത്തുടർന്ന് ദുർദേവതയെ അകറ്റാനായി വീടുകൾക്ക് മുന്നിൽ ചാണകവെള്ളം വെച്ചിരിക്കും. പാർടിക്കാർ എല്ലാവരോടും ശുചിത്വമാണ് വേണ്ടതെന്ന് ഉപദേശിക്കും. വീടും പരിസരവും വൃത്തിയാക്കണമെന്ന്‌ പറയും. രോഗിയെ ആശ്വസിപ്പിക്കും." വസൂരി രോഗികൾക്ക് ആളുകൾ ഭക്ഷണം കൊടുക്കാൻ പോലും ഭയന്നിരുന്ന സമയത്ത്, കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകര്‍ വീടുകളില്‍പോയി രോഗികളെ ശുശ്രൂഷിക്കാനും ഭക്ഷണം നല്‍കാനും മുന്നിട്ടിറങ്ങി. അന്ന് ആ പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ വസൂരി ബാധിച്ച് പാർടി പ്രവർത്തകർ മരണപ്പെട്ടിരുന്നു.

സഖാവ് പി കൃഷ്ണപ്പിള്ള 1945ൽ കോളറ,വസൂരി വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പാർടി പ്രവർത്തകർക്കായി നൽകിയ ആഹ്വാനങ്ങൾ പാർടിയും പാർടി നേതൃത്വവും അക്കാലത്ത് തന്നെ കൃത്യമായ ആസൂത്രണം മാറാവ്യാധികൾക്കെതിരെ സ്വീകരിക്കുന്നുണ്ട് എന്നതിന്റെ ഉദാഹരണമാണ്. പാർടി അംഗങ്ങൾ ഒരു നിശ്ചിത സംഖ്യ ദുരിത നിവാരണത്തിനായി പാർട്ടിക്ക് നൽകണമെന്നും ഓരോരുത്തരും എത്ര കൊടുക്കണമെന്ന് കഴിവു നോക്കി പാർട്ടി ഘടകം തീരുമാനിക്കണമെന്നും ആഹ്വാനനിർദേശത്തിൽ പറയുന്നുണ്ട്. അതാത് സ്ഥലത്തെ ദുരിത നിവാരണത്തിനായി പാർട്ടി ഘടകങ്ങൾ സ്ഥിരം സംഭാവനക്കാരെയുണ്ടാക്കണം . പൊതുപ്രവർത്തകരും സമുദായ സ്നേഹികളും രാജ്യാഭിമാനികളുമായ എല്ലാവരേയും സമീപിച്ച് ആ പ്രദേശത്ത് റേഷൻ വാങ്ങുവാൻ കഴിവില്ലാത്ത സാധുക്കളെ സഹായിക്കാനായി മാസം തോറും ഇന്നത് തരാമെന്ന് സമ്മതിപ്പിക്കണമെന്നും ഈ നിർദേശങ്ങളിൽ പറയുന്നു. ഇതോടൊപ്പം പിരിക്കുന്ന തുകയിൽ 25% കേരള റിലീഫ് കമ്മിറ്റിക്ക് അയക്കണമെന്നും വൈദ്യസഹായ കേന്ദ്രങ്ങൾ നടത്താനും കൂടുതൽ തുറക്കാനും ഈ സംഖ്യ ഉപയോഗിക്കണമെന്നുമുള്ള സഖാവ് കൃഷ്ണപ്പിള്ളയുടെ നിർദേശം പാർടിയുടെ ദീർഘവീക്ഷണത്തിന്റെ ഉദാഹരണമാണ്. ദുരിത നിവാരണ പ്രവർത്തനത്തിൽ നിങ്ങളുടെ പ്രദേശത്തുള്ള എല്ലാ സ്ഥാപനങ്ങളെയും പൊതുകാര്യപ്രസക്തരെയും പങ്കുകൊള്ളിക്കാൻ അങ്ങേയറ്റം പരിശ്രമിക്കണമെന്ന് അന്നേ പാർടി തീരുമാനിച്ചിരുന്നതാണ്.

കേരളത്തിലെ എല്ലാ ദുരന്തമുഖങ്ങളിലും നിസ്വാർഥ സേവനമാണ് കമ്യൂണിസ്റ്റുകാർ കാഴ്ചവെച്ചിട്ടുള്ളത്. പ്രളയമുണ്ടായപ്പോഴും മറ്റ് ദുരന്തങ്ങളുണ്ടായപ്പോഴും പൊതുജനങ്ങളെയടക്കം ഉൾപ്പെടുത്തിയുള്ള സന്നദ്ധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് സാധിച്ചിരുന്നു. ഇപ്പോൾ കൊറോണ വ്യാപനത്തിന്റെ ഘട്ടത്തിലും കമ്യൂണിസ്റ്റുകാർ പഴയ പാത പിന്തുടരുക തന്നെയാണ്. നാം ചെയ്യുന്ന ജനസേവനം, അതാണ് നമ്മുടെ ദേശാഭിമാനപരമായ നയത്തിന്റെ അടിസ്ഥാനം.

കോവിഡ്-19 ൻ്റെ പശ്ചാത്തലത്തിൽ റേഷൻ കാർഡുള്ളവർക്കും ഇല്ലാത്തവർക്കും ഭക്ഷ്യധാന്യ കിറ്റ് സൗജന്യമായി വിതരണം ചെയ്യാൻ തീരുമാനി...
01/04/2020

കോവിഡ്-19 ൻ്റെ പശ്ചാത്തലത്തിൽ റേഷൻ കാർഡുള്ളവർക്കും ഇല്ലാത്തവർക്കും ഭക്ഷ്യധാന്യ കിറ്റ് സൗജന്യമായി വിതരണം ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 350 കോടി രൂപ ഭക്ഷ്യ പൊതുവിതരണ വകുപ്പിന് അനുവദിച്ചു.

പ്രധാന അറിയിപ്പ്മാർച്ച് 22, 20206.50 pmകേരളത്തിൽ ഇന്ന് 15 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു*പ്രസ് റിലീസ് 22-03-2020**ആരോ...
22/03/2020

പ്രധാന അറിയിപ്പ്
മാർച്ച് 22, 2020
6.50 pm

കേരളത്തിൽ ഇന്ന് 15 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

*പ്രസ് റിലീസ് 22-03-2020*

*ആരോഗ്യ സാമൂഹ്യനീതി* *വകുപ്പ് മന്ത്രിയുടെ ഓഫീസ്*.................................
*സംസ്ഥാനത്ത് 15 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍*

*59,295 പേര്‍ നിരീക്ഷണത്തില്‍*

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 15 പേര്‍ക്ക് കോവിഡ് 19 സ്ഥിരികരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇവരില്‍ 2 പേര്‍ എറണകുളം ജില്ലക്കാരും 2 പേര്‍ മലപ്പുറം ജില്ലക്കാരും 2 പേര്‍ കോഴിക്കോട് ജില്ലക്കാരും 4 പേര്‍ കണ്ണൂര്‍ ജില്ലക്കാരും 5 പേര്‍ കാസറഗോഡ് ജില്ലക്കാരുമാണ്. ഇതോടെ കേരളത്തില്‍ 67 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 64 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

184 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 59,295 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 58,981 പേര്‍ വീടുകളിലും 314 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 9776 പേരെ ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി.

രോഗലക്ഷണങ്ങള്‍ ഉള്ള 4035 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 2744 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭ്യര്‍ത്ഥിച്ചു.

കൊറോണ രോഗബാധക്കെതിരെ കേരളം ഒറ്റക്കെട്ടായി പൊരുതുകയാണ്. സ്വജീവൻ പണയം വച്ചും ഈ സമയത്ത് പ്രവർത്തനരംഗത്തുള്ള ഡോക്ടർമാർക്കും ...
22/03/2020

കൊറോണ രോഗബാധക്കെതിരെ കേരളം ഒറ്റക്കെട്ടായി പൊരുതുകയാണ്. സ്വജീവൻ പണയം വച്ചും ഈ സമയത്ത് പ്രവർത്തനരംഗത്തുള്ള ഡോക്ടർമാർക്കും നഴ്സുമാർക്കും ആശുപത്രി ജീവനക്കാർക്കും ആംബുലൻസ് ഡ്രൈവർമാരുമുൾപ്പെടെയുള്ളവർക്കും ഇവർക്കൊപ്പം സ്വയം സന്നദ്ധരായി കൊറോണ പ്രതിരോധപ്രവർത്തനങ്ങൾക്കിറങ്ങിയിരിക്കുന്ന വളണ്ടിയർമാർക്കും അഭിവാദ്യങ്ങൾ.

സഖാവ് എ കെ ജി അന്തരിച്ചിട്ട് ഇന്നേക്ക് 43 വർഷം പൂർത്തിയാവുന്നു.നവോത്ഥാന മുന്നേറ്റങ്ങളിലും ദേശീയ പ്രസ്ഥാനത്തിലും കോണ്‍ഗ്ര...
22/03/2020

സഖാവ് എ കെ ജി അന്തരിച്ചിട്ട് ഇന്നേക്ക് 43 വർഷം പൂർത്തിയാവുന്നു.

നവോത്ഥാന മുന്നേറ്റങ്ങളിലും ദേശീയ പ്രസ്ഥാനത്തിലും കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ടിയിലും പിന്നീട്‌ കമ്യൂണിസ്റ്റ്‌ പാര്‍ടിയിലും നേതൃത്വപരമായ പങ്കാണ്‌ സ. എ കെ ജി വഹിച്ചിട്ടുള്ളത്. അടിസ്ഥാന വര്‍ഗത്തോട്‌ പുലര്‍ത്തിയ അചഞ്ചലമായ അടുപ്പമാണ്‌ എ.കെ.ജിയെ `പാവങ്ങളുടെ പടത്തലവനാ'ക്കിയത്‌. താന്‍ പ്രവര്‍ത്തിച്ച എല്ലാ മേഖലയിലും തനതായ വ്യക്തിമുദ്ര സഖാവ്‌ പതിപ്പിച്ചിരുന്നു. നവോത്ഥാന പ്രസ്ഥാനത്തെ രാഷ്‌ട്രീയ സ്വാതന്ത്ര്യസമരവുമായി കൂട്ടിയിണക്കുന്ന ഗുരുവായൂര്‍ സത്യാഗ്രഹത്തിലെ പ്രധാന പോരാളിയായിരുന്നു എ.കെ.ജി. പാലിയം സമരത്തെ ജ്വലിപ്പിച്ചുനിര്‍ത്തുന്നതിലും എ.കെ.ജി സുപ്രധാനമായ പങ്ക്‌ വഹിച്ചു. ഹരിജനങ്ങള്‍ക്ക്‌ വഴിനടക്കാന്‍ വേണ്ടി കണ്ണൂര്‍ ജില്ലയിലെ കണ്ടോത്ത്‌ സംഘടിപ്പിച്ച സമരം ഏറെ ശ്രദ്ധ ആകര്‍ഷിച്ചതാണ്‌. കോഴിക്കോട്‌ - ഫറോക്ക്‌ മേഖലയില്‍ ആദ്യത്തെ തൊഴിലാളി യൂണിയനുകള്‍ കെട്ടിപ്പടുത്തതും, പണിമുടക്കുകള്‍ സംഘടിപ്പിച്ചതും സ. പി കൃഷ്‌ണപിള്ളയോടൊപ്പം എ.കെ.ജിയായിരുന്നു. വടക്കെ മലബാറില്‍ കര്‍ഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും എ.കെ.ജിയുടെ സംഭാവന വളരെ വലുതാണ്‌.

എത്തിയ ഇടങ്ങളിലെല്ലാം അനീതികള്‍ക്കെതിരായുള്ള പോരാട്ടം എ.കെ.ജി സംഘടിപ്പിച്ചു. ജയിലിലടച്ചാല്‍ എ.കെ.ജിയിലെ പ്രക്ഷോഭകാരിയെ ദുര്‍ബ്ബലപ്പെടുത്താമെന്നായിരുന്നു ഭരണാധികാരികള്‍ കരുതിയത്‌. ജയിലുകളിലും എ.കെ.ജി പ്രക്ഷോഭമുയര്‍ത്തി. പോരാട്ടങ്ങളില്‍ സജീവമാകാന്‍ ജയില്‍ ചാടിയ അനുഭവവും എ.കെ.ജിക്കുണ്ട്‌. 1947 ല്‍ ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടുമ്പോഴും എ.കെ.ജി ജയിലഴിക്കകത്തായിരുന്നു. പിന്നീട്‌ പ്രക്ഷോഭത്തെത്തുടര്‍ന്ന്‌ ഒക്‌ടോബര്‍ 24-നാണ്‌ സഖാവ്‌ മോചിതനാകുന്നത്‌. രാജ്യത്തിനകത്ത് നിരവധിയായിട്ടുള്ള കർഷക പോരാട്ടങ്ങൾക്കും സഖാവ് നേതൃത്വം നൽകിയിട്ടുണ്ട്. മഹാഗുജറാത്ത്‌ പ്രക്ഷോഭത്തില്‍ പങ്കെടുത്ത്‌ അദ്ദേഹം അറസ്റ്റ്‌ വരിക്കുകയും പഞ്ചാബിലെ കര്‍ഷകര്‍ ജലനികുതിക്കെതിരായി നടത്തിയ പ്രക്ഷോഭത്തെ സഹായിച്ചതിന്‌ പഞ്ചാബില്‍ നിന്ന്‌ അറസ്റ്റ്‌ ചെയ്‌ത്‌ നാടു കടത്തുകയും ചെയ്‌തു. ഗുരുവായൂര്‍ ക്ഷേത്രപ്രവേശനസത്യാഗ്രഹം, പാലിയം സത്യാഗ്രഹം എന്നീ അയിത്തവിരുദ്ധസമരങ്ങളില്‍ എ.കെ.ജി നേതൃത്വപരമായ പങ്ക്‌ വഹിച്ചു. അമരാവതിയിലെ കുടിയിറക്കലിനെതിരെ എ.കെ.ജി നടത്തിയ നിരാഹാരസമരം കേരളത്തിലെ ഐതിഹാസികസമരങ്ങളിലൊന്നാണ്‌. ചുരുളി- കീരിത്തോട്ടിലേയും, കൊട്ടിയൂരിലേയും കുടിയിറക്കലിനെതിരായി എ.കെ.ജി നടത്തിയ സമരങ്ങളും പ്രസിദ്ധങ്ങളാണ്‌.

പാർലമെൻ്റിൽ പ്രതിപക്ഷഗ്രൂപ്പിൻ്റെ നേതാവായിരുന്ന സമയത്ത് സഖാവ് നടത്തിയ ഇടപെടലുകളും ശ്രദ്ധേയമാണ്. ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ മുഴങ്ങിയ ഇടിമുഴക്കമായിരുന്നു എകെജിയുടെ ശബ്ദം. പ്രധാനമന്ത്രിയും മന്ത്രിമാരും വരെ സശ്രദ്ധം കേള്‍ക്കുന്ന പ്രസംഗങ്ങളായിരുന്നു എകെജിയുടേത്. രാജ്യത്തിന്‍റെ ഏതു മുക്കിലും മൂലയിലുമുള്ള പാവപ്പെട്ടവന്‍റെ പ്രശ്നങ്ങള്‍ സത്യസന്ധമായും തീവ്രതയോടെയും അദ്ദേഹം പാര്‍ലമെന്‍റില്‍ ഉയര്‍ത്തി. രാജ്യത്തിന്‍റെ പരമോന്നത നിയമനിര്‍മ്മാണസഭയെ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ പോരാട്ടത്തിന്‍റെ വേദിയാക്കി എകെജി മാറ്റി. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതിനെതിരായുള്ള പ്രവര്‍ത്തനങ്ങളിലും എ.കെ.ജി സജീവമായി മുഴുകിയിരുന്നു. അടിയന്തരാവസ്ഥയിലൂടെ അര്‍ദ്ധ ഫാസിസ്റ്റ്‌ ഭീകരവാഴ്‌ച നടപ്പിലാക്കിയ സര്‍ക്കാരിനെ ജനങ്ങള്‍ കടപുഴക്കി വീഴ്‌ത്തിയ ഘട്ടത്തിലാണ്‌ സഖാവ്‌ നമ്മെ വിട്ടുപിരിഞ്ഞത്‌. ഇന്ത്യയിലെ ലക്ഷോപലക്ഷം ദരിദ്രനാരായണന്മാരുടെ മനസുകളില്‍ ഇപ്പൊഴും ആവേശകരമായ ശബ്ദമാണ് എകെജി എന്ന ത്രയക്ഷരി.

കൂടെയുള്ളവരെത്തന്നെ ചേർത്തുനിർത്താൻ കഴിയാതെയും സ്വന്തം അണികളെ കൂട്ടിനിറുത്താന്‍ കഴിയാതെയും കോൺഗ്രസ് പതറിനിൽക്കുന്ന സാഹചര്യമാണ് ഇന്ത്യയിൽ ഇപ്പോഴുള്ളത്. അവർക്ക് കർഷകരുടെയോ തൊഴിലാളികളുടെയോ നാടിന്‍റെയോ വിഷയങ്ങൾ ഏറ്റെടുക്കാൻ കഴിയുകയില്ല. കർഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങളെല്ലാം ഇല്ലാതാക്കുന്ന വിധത്തിൽ കോർപ്പറേറ്റ് പ്രീണനം നടത്തുന്ന ബിജെപി ഭരണകൂടത്തിനെതിരായ നമ്മുടെ പോരാട്ടങ്ങൾക്ക് സ. എ കെ ജിയുടെ ഓർമകൾ ആവേശമുണർത്തും. ഇന്ത്യകണ്ട എക്കാലത്തെയും വലിയ വിപ്ളവകാരികളിലൊരാളായ സ. എകെജിയുടെ ഉജ്ജ്വല സ്മരണ വരും നാളുകളിലെ പോരാട്ടങ്ങള്‍ക്ക് ശക്തിപകരും. പട്ടിണിപ്പാവങ്ങളുടെ പ്രിയസഖാവിന്‍റെ ഓര്‍മ്മയ്ക്കുമുന്നില്‍ ഒരായിരം രക്തപുഷ്പങ്ങള്‍.

22/03/2020

മാർച്ച് 22, 2020
5 pm

*മുഖ്യമന്ത്രിയുടെ ഓഫീസ്*

*വാര്‍ത്താക്കുറിപ്പ്* *( 22.03.2020 )*

കേരളത്തിലെ 7 ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണ്. കേരളത്തിലെ 7 ജില്ലകളിലും പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ നേരത്തേ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുമുണ്ട്.

കാസര്‍ഗോഡ് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

Address

General Hospital Branch

Website

Alerts

Be the first to know and let us send you an email when Cpi-M General Hospital Branch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Event Planning Service?

Share